ടിപ്പു സുൽത്താൻ

എഡി 1753-ല്‍ മൈസൂരില്‍ ജനനം. പിതാവ് ഹൈദരലി. പിതാവ് ആര്‍ക്കാട്ടിലെ വിഖ്യാതനയ ആത്മീയഗുരു ടിപ്പുസുല്‍താന്‍ ആലിയ എന്ന ശൈഖിന്റെ മുരീദായിരുന്നു. മകന് ഗുരുവിന്റെ പേര് നല്‍കി. മതശിക്ഷണത്തില്‍ വളര്‍ത്തി. അഞ്ചു ഭാഷയും രാഷ്ട്രീയവും യുദ്ധതന്ത്രവും യൗവ്വനമാവുമ്പോഴേക്ക് ടിപ്പു വശമാക്കി. 1782 ഡിസംബര്‍ 12-ന് പിതാവ് മരിച്ചതോടെ പിതാവിന്റെ രാജപദവിയിലേറി. ഡെച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ ഇവര്‍ മൂവരും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതത് നാടുവാഴികളെ തകര്‍ത്ത് വിദേശ ഭരണം ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. തല്‍സമയത്ത് പൊന്നാനിയിലെ പട്ടാളക്യാമ്പിലായിരുന്ന ടിപ്പു നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പിതാവിന്റെ മരണ വസ്വിയത് കിട്ടി. അതിലിങ്ങനെ വായിക്കാം : …. ഞാന്‍ എന്റെ രാഷ്ട്രത്തെ ഇതാ നിന്നെ ഏല്‍പിക്കുന്നു…. ഔറം ഗസീബിന്റെ മരണാനന്തരം ഭാരതത്തിന് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലാതായിരിക്കുന്നു. വിദേശികളുടെ പോരാട്ടത്തിന്റെ നൃത്തരംഗമായിരിക്കുന്ന ഈ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ അമുസ്‌ലിംകള്‍ക്ക് സാധ്യമല്ല. ഇന്നാട്ടിനെ വിപത്ഘട്ടങ്ങളില്‍ നിന്ന് പരിരക്ഷിക്കേണ്ട കര്‍ത്തവ്യം നിനക്കുണ്ട്. നീ പ്രധാനമായും നേരിടേണ്ടിവരിക പാശ്ചാത്യരോടായിരിക്കും. ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്നാട്ടില്‍ അവര്‍ക്ക് കൂടുതല്‍ ശക്തി കരഗതമായി വരികയാണ്….’

മൈസൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, കൊടുങ്ങല്ലൂര്‍, ചേറ്റുവ, പൊന്നാനി, മലബാര്‍, മംഗലാപുരം കേന്ദ്രീകരിച്ച് നിരവധി പോരാട്ടങ്ങള്‍ ബ്രിട്ടീഷുമായി, അവരുടെ ആശ്രിതരായ നാടുവാഴികളുമായി ബഹു.ടിപ്പു നടത്തി. 1784 മാര്‍ച്ച് 12-ന് മംഗലാപുരത്ത് വെച്ച് ഇംഗ്ലീഷ്‌കാരുമായുള്ള യുദ്ധം വലിയ ഗുണം ചെയ്തു ഈ നാടിന്. 1788 ഏപ്രിലില്‍ ചെറുസേനയോടെ ടിപ്പു താമരശ്ശേരി ചുരം വഴി മലബാറിലെത്തി. കോഴിക്കോട്ട് സാമൂതിരിയും ടിപ്പുവും രാഷ്ട്രീയ കൂടിക്കാഴ്ച നടത്തി. ടിപ്പുവും സൈന്യവും ക്യാമ്പു ചെയ്ത ഇടം ‘പാളയം’ എന്ന് ഇന്ന് അറിയപ്പെടുന്നു. മലബാറില്‍ തന്റെ ഭരണ തലസ്ഥാനം ബേപ്പൂര്‍, കടലുണ്ടി, ചാലിയാര്‍ പുഴ എന്നിവക്കരികെ ഫാറൂഖാബാദ് എന്ന പേരില്‍ സ്ഥാപിച്ചു- ഇന്നത്തെ ഫറോഖ്. കോട്ട ഇന്നുമുണ്ട്. കോട്ടയില്‍ നിന്നും നദിയിലേക്ക് ഭൂഗര്‍ഭ വഴിയൊരുക്കി. 1787ല്‍ ശൈഖ് ജിഫ്രിതങ്ങളെ സന്ദര്‍ശിച്ച് ശഷ്യത്വം നേടി. ശൈഖിന് നല്‍കിയ ഹദ്‌യ. അതാണ് മാനാഞ്ചിറ. കോഴിക്കോട്ട് നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്ര മദ്ധ്യേയുള്ള പ്രധാനികള്‍ക്കെല്ലാം പല സഹായങ്ങളും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കൊണ്ടോട്ടിയിലെത്തിയ വ്യാജ ഥ്വരീഖത്തിന്റെ തലവന്‍ മുഹമ്മദ് ശാഹ്ക്കും ഒരു മാലിഖാന്‍ കിട്ടി. ടിപ്പു നിജസ്ഥിതി അറിയാതെ നല്‍കിയാതാവണം. കാരണം, ടിപ്പുവിന്റെ ഗുരുവായ ജിഫ്രി(റ) ഈ വ്യാജന്നെതിരെ ഗ്രന്ഥം ഇറക്കിയിട്ടുണ്ട്. എറനാട്ടിലേയും വള്ളുവനാട്ടിലേയും ചില പ്രദേശങ്ങളിലെ നികുതി പിരിക്കാന്‍ ഈ വ്യാജന് പാഴ്‌സി ഭാഷയിലെഴുതിയ അനുമതി ടിപ്പു നല്‍കി. വ്യാജന്റെയും ടിപ്പുവിന്റയും മരണശേഷം ഈ ചെമ്പോല വ്യാജന്റെ അനുയായികള്‍ പൊക്കിക്കൊണ്ട് നടന്നു. വിവരം കുറഞ്ഞ ചിലര്‍ നികുതി ഈ അടുത്ത് വരേയും നല്‍കിയത്രെ!. മുസ്‌ലിംകളുടെ ആഭ്യന്തരത്തില്‍ കയ്യിട്ട് വഷളാവേണ്ടെന്ന് കരുതി ബ്രിട്ടീഷ് കണ്ടില്ലെന്ന് വെച്ചത് കൊണ്ടോട്ടിക്കൈക്കാര്‍ക്കു വളമായി. 1788 മെയ് 26-ന് പാലക്കാട്ട് ആസ്ഥാനത്ത് വെച്ച് കൊച്ചിരാജാവുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടത്തി. തിരുവിതാംകൂര്‍ രാജാവിനെ ബ്രിട്ടീഷിന്റെ ചതിയോര്‍മ്മിപ്പിച്ചു സഹായം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. തിരുവിതാംകൂര്‍ അനുസരിച്ചില്ല. 1789 ഫെബ്രുവരിയില്‍ ടിപ്പു വീണ്ടും താമരശ്ശേരി വഴി മലബാറില്‍. ഭരണവും ജീവിത രീതികളും അടിമുടി പരിഷ്‌കരിച്ചു. ഒരു സ്ത്രീ പത്തു പുരുഷന്മാരുടെ ഭാര്യയാവുന്നത്, മരുമക്കത്തായം, ഐത്തം എല്ലാം നിരോധിച്ചു കൊണ്ട് വിജ്ഞാപനമിറക്കി. ചാലിയം മുതല്‍ താനൂര്‍ വരെ ‘സുല്‍ത്താന്‍ റോഡ്’ പണിതു. കൂറ്റനാട് വെച്ച് നയര്‍ ഭടന്മാറുമായി യുദ്ധം. പഴയങ്ങാടി (കണ്ണൂര്‍)യില്‍ സുല്‍ത്താന്‍ തോട് നിര്‍മ്മിച്ചു. വടക്കെ മലബാര്‍ പര്യടനത്തില്‍ തലശ്ശേരി, ധര്‍മടം, കണ്ണൂര്‍, കുറ്റിയാടി, വയനാട് എന്നിവിടങ്ങളില്‍ യാത്ര ചെയ്തു. ഭരണ പരിഷ്‌കാരം നടപ്പാക്കി. ബത്തേരി നഗരം പണിതപ്പോള്‍ അത് സുല്‍ത്താന്‍ ബത്തേരിയായി. കണ്ണൂരിലെ മുസ്‌ലിം രാജ കുടുംബാംഗം അറക്കല്‍ ബീവിയുടെ മകളെ ടിപ്പുവിന്റെ മകന്‍ അബ്ദുല്‍ ഖാലിദ് വിവാഹം ചെയ്തു. ചാവക്കാട് ടിപ്പുവിനെതിരെ ചില മുസ്‌ലിംകള്‍ ഇളകിയപ്പോള്‍ ഏറ്റുമുട്ടലുണ്ടായി. പരാചിതന്‍ എടുത്തു ചാടിയ കുളം ‘ചാട്ടുകുളം’ എന്നും ശിരസ്സ് വീണ സ്ഥലം ‘മണത്തല’ എന്നും അറിയപ്പെടുന്നു.
1786-87 കാലത്ത് ശ്രീരംഗപട്ടണത്ത് മസ്ജിദ് അഅ്‌ലാ പണിതു. ആ പള്ളിയില്‍ മുദരിസും ഖാസിയും മുഫ്തിയുമായി പുത്തനങ്ങാടി(പെരിന്തല്‍മണ്ണക്കരികെ)ക്കാരന്‍ കാലില്ലാത്ത ഉപ്പാപ്പയെ (അബ്ദുല്ല മുസ്‌ലിയാരെ) നിയമിച്ചു. പത്തുവര്‍ഷം ജോലി ചെയ്തു പിരിഞ്ഞു. 1799 മെയ് 14-ന് ടിപ്പുസുല്‍ത്താന്റെ ശഹാദത്. 1808-ല്‍ ജിഫ്രി (റ) വഫാത്. 1830 നടുത്ത് അബ്ദുല്ല മുസ്‌ലിയാര്‍ വഫാത്. .

Comments

Popular posts from this blog

تیرے صدقے میں آقا ﷺ

أنت قمرُنا.. أنت سيدُنا Lyrics كلمات

Kardo karam mola Kardo karam Lyrics